ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും ആരംഭിച്ചു. പാര്‍ലമെന്റ് ഹൗസ് എസ്‌റ്റേറ്റിലെ 108 ആം പ്‌ളോട്ടിലാണ് 60,000 മീറ്റര്‍ സ്‌ക്വയറിലുളള പുതിയ മന്ദിരം ഉയരുക. സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷിക സമ്മേളനം പുതിയ മന്ദിരത്തില്‍ നടത്താന്‍ സാധിക്കുന്ന തരത്തിലായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത്.
971 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന 64,500 ചതുരശ്രമീറ്റര്‍ വിസ്‌തൃതിയുള്ള പുതിയ മന്ദിരവും അനുബന്ധ ഓഫിസ് സമുച്ചയവും 2022 ല്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ. അതേസമയം, മന്ദിരത്തിന് ശിലയിട്ടാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകില്ല.
ഇതിനായി സുപ്രിംകോടതിയുടെ അനുമതി അവശ്യമാണ്. പദ്ധതിയെ എതിര്‍ക്കുന്ന ഹരജികളില്‍ തീര്‍പ്പാകും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്‌ച ഉത്തരവിട്ടിരുന്നു. ശിലാസ്‌ഥാപനത്തിനും കടലാസു ജോലികള്‍ക്കും കോടതി വിധി തടസമല്ലാത്ത സാഹചര്യത്തിലാണ് ഭൂമി പൂജയും തറക്കല്ലിടലും നടത്തുന്നത്.
Read also : സർജിക്കൽ സ്ട്രൈക്ക് നടത്തണം; കേന്ദ്രമന്ത്രിയുടെ പരാമർശത്തിൽ പരിഹാസവുമായി ശിവസേന