ബംഗളൂര്: ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ രണ്ടുപേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂര് വസന്ത്പുര അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു. ഡിസംബർ 19ന് ബംഗളൂരിൽ എത്തിയ 35 വയസുകാരിക്കും മകൾക്കുമാണ് വൈറസ്ബാധ സ്‌ഥിരീകരിച്ചത്. അപ്പാർട്ട്മെന്റ് സീൽ ചെയ്‌തുകൊണ്ട് “ഹോം ക്വാറന്റയിൻ, ഞങ്ങളെ ഇപ്പോൾ സന്ദർശിക്കരുത്” എന്ന ബോർഡും ഇവിടെ സ്‌ഥാപിച്ചിട്ടുണ്ട്.
15 ഫ്ളാറ്റുകൾ ഉൾകൊള്ളുന്ന അപ്പാർട്ട്മെന്റിന്റെ 100 മീറ്റർ അകലെ ബാരികേഡുകളും സ്‌ഥാപിച്ചിട്ടുണ്ട്. എത്ര ദിവസത്തേക്കായിരിക്കും അപ്പാർട്ട്മെന്റിൽ ആളുകൾ ക്വാറന്റയിനിൽ കഴിയേണ്ടിവരിക എന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടില്ല.
ചൊവ്വാഴ്‌ച രാവിലെയാണ് യുവതിയുടെയും മകളുടെയും കോവിഡ് പരിശോധന ഫലം പുറത്തുവന്നത്. തുടർന്ന് പോലീസും അധികൃതരും എത്തി അപ്പാർട്ട്മെന്റിലെ 37 പേരെയും അവിടെ നിന്ന് മാറ്റാൻ ശ്രമിച്ചത് ചെറിയ തർക്കത്തിന് ഇടയാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവായതിനാൽ ക്വാറന്റെയിനിൽ പ്രവേശിക്കേണ്ടതില്ലെന്നാണ് താമസക്കാരുടെ വാദം. എന്നാൽ ഇവർ സെക്കണ്ടറി കോൺടാക്‌ട് ആയതിനാൽ ഇവരും ക്വാറന്റെയിനിൽ പ്രവേശിക്കണമെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇതാണ് തർക്കത്തിന് ഇടയാക്കിയത്.
Read also: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ വിജയകരം; കേന്ദ്ര ആരോഗ്യ മന്ത്രാലയം