വെല്ലിങ്ടൺ: ന്യൂസീലൻഡിൽ ആറ് മാസത്തിനു ശേഷം കോവിഡ് മരണം റിപ്പോർട് ചെയ്‌തു. ഒരു കോവിഡ് കേസ് പോലും ഇല്ലാതിരുന്ന രാജ്യത്ത് അടുത്തിടെ കേസുകൾ വീണ്ടും വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ വർഷത്തെ ആദ്യ മരണം റിപ്പോർട് ചെയ്‌തത്.
ഒരു വയോധികയാണ് മരണപ്പെട്ടത്. ഓക്ക്‌ലൻഡ് ആശുപത്രിയിൽ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു മരണം. ഇതുവരെ ആകെ 27 പേരാണ് കോവിഡ് ബാധിച്ച് ന്യൂസീലൻഡിൽ മരണപ്പെട്ടത്. 782 കേസുകൾ ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്‌തു. 6 മാസക്കാലമായി ഒരു കോവിഡ് കേസ് പോലും ന്യൂസീലൻഡിൽ റിപ്പോർട് ചെയ്‌തിരുന്നില്ല.
കോവിഡ് ഡെൽറ്റ വകഭേദമാണ് ഇപ്പോൾ ന്യൂസീലൻഡിൽ പടരുന്നത്. ഓക്ക്‌ലൻഡിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട് ചെയ്‌തിരിക്കുന്നത്. പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതോടെ രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്.
Kerala News: നടിയെ ആക്രമിച്ച കേസ്; നാദിർഷയുടെ സാക്ഷി വിസ്‌താരം തിങ്കളാഴ്‌ചയും തുടരും