ന്യൂഡെൽഹി: ഡെൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായ സ്‌ഫോടനം അന്വേഷിക്കാൻ എൻഐഎ ഒരുങ്ങുന്നതായി റിപ്പോർട്.
വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചിന് ഇസ്രായേൽ എംബസിക്ക് സമീപത്തെ എപിജെ അബ്‌ദുൾ കലാം റോഡിലായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്‌ഥർ പ്രദേശം പരിശോധിച്ചിരുന്നു. പ്ളാസ്‌റ്റിക് കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്‌ഫോടക വസ്‌തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിരുന്നു.
ഇറാനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സംഭവുമായി ബന്ധപ്പട്ട് ചില ഇറാന്‍ പൗരൻമാരെ ചോദ്യം ചെയ്‌തുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഒരുമാസത്തിനിടെ ഇന്ത്യയിലെത്തിയ മുഴുവന്‍ ഇറാന്‍ സ്വദേശികളുടെയും വിവരങ്ങള്‍ കൈമാറാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
Also Read: കർഷകരുടെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഉന്നതാധികാര സമിതി; കേന്ദ്രസർക്കാർ