നീലേശ്വരം: റെയിൽവേ സ്‌റ്റേഷൻ രണ്ടാം പ്‌ളാറ്റ്‌ഫോം ഉയർത്തൽ പ്രവർത്തി അന്തിമ ഘട്ടത്തിലേക്ക്. ഏറ്റവും ഒടുവിലായി പ്‌ളാറ്റ്‌ഫോം മണ്ണിട്ട് നികത്തി. ഇനി മണ്ണ് ഉറച്ചതിന് ശേഷം കോൺക്രീറ്റ് ചെയ്യും. മാർച്ച് അവസാനത്തോടെ പ്രവർത്തി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
കുറച്ച് നാളായി നിർത്തി വെച്ചിരിക്കുകയായിരുന്ന പ്‌ളാറ്റ്‌ഫോം ഉയർത്തൽ പണി ഡിസംബറിലാണ് പുനരാരംഭിച്ചത്. ഈ സമയം മണ്ണ് കിട്ടാത്ത പ്രതിസന്ധിയും നേരിട്ടിരുന്നു. നിലവിൽ ട്രെയിനുകൾ പൂർണ തോതിൽ ഓടാത്തതിനാൽ യാത്രക്കാർക്ക് തടസമില്ലാതെ വേഗത്തിൽ പണി തീർക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
82.5 ലക്ഷം രൂപ ചെലവിൽ 450 മീറ്റർ നീളത്തിലാണ് പ്‌ളാറ്റ്‌ഫോം ഉയർത്തുന്നത്. ഒന്നാം പ്‌ളാറ്റ്‌ഫോം നേരത്തെ തന്നെ ഉയർത്തിയിരുന്നു. രണ്ടാം പ്‌ളാറ്റ്‌ഫോം ഉയർത്താത്തതിനാൽ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ ഒട്ടേറെ പേർക്ക് വീണ് പരിക്കേറ്റിരുന്നു.
കിനാനൂർ-കരിന്തളം, കോടോം-ബേളൂർ, ഈസ്‌റ്റ് എളേരി, വെസ്‌റ്റ് എളേരി തുടങ്ങിയ മലയോര പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്നത് നീലേശ്വരം റെയിൽവേ സ്‌റ്റേഷനെയാണ്.
Also Read: തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി യുഡിഎഫിൽ എത്തും; മാണി സി കാപ്പൻ