വാഷിങ്‌ടൺ: യുഎസിൽ മൂന്നിടത്ത് ഉണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. യുഎസിലെ അയോവയിലെ ഒരു സ്‌കൂളിലും കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ടു ഫാമുകളിലുമാണ് വെടിവെപ്പുണ്ടായത്. അയോവയിൽ സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
ലോവയിലെ ഡെസ് മൊയ്‌നസിലെ യൂത്ത് ഔട്ട്‌റീച്ച് സെന്ററിൽ ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവജനങ്ങൾക്കായുള്ള പരിപാടിക്കിടെയാണ് വെടിവെപ്പ് നടന്നത്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ വ്യക്‌തമായിട്ടില്ലെന്ന് ഡെസ് മോയ്‌നസ് പോലീസ് അറിയിച്ചു.
അതേസമയം, കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ടു ഫാമുകളിൽ നടന്ന വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് വിവരം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അയോവയിലെ വെടിവെപ്പിന് പിന്നാലെ സംഭവം സ്‌ഥലത്ത് നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റർ മാറി മക്‌റേ പാർക്കിന് സമീപം അക്രമിയുടെ വാഹനം തടഞ്ഞെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
അതിനിടെ, കാറിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു. അക്രമം നടത്തിയ മൂന്ന് പേരും കൗമാരക്കാരാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ തന്നെയാണ് ഹാഫ് മൂൺ ബേയിലും ആക്രമണം നടത്തിയതെന്നാണ് നിഗമനം.
അതേസമയം, രണ്ടു ദിവസത്തിനിടെ കാലിഫോർണിയയിൽ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ശനിയാഴ്‌ച രാത്രി മൊണ്ടേരി പാർക്കിലെ ഡാൻസ് ക്ളബിൽ ഉണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വെടിവെപ്പ് നടത്തിയ ഹ്യു കാൻ ട്രാൻ (72) പിന്നാലെ സ്വയം വെടിയുതിർത്ത് മരിക്കുകയും ചെയ്‌തു. ചൈനീസ് ചാന്ദ്ര നവവൽസര ആഘോഷത്തിനിടെ ആയിരുന്നു വെടിവെപ്പ്. തോക്കുമായി ഡാൻസ് ക്ളബിൽ കയറിയ ഇയാൾ 20 പേരെ വെടിവെച്ചു വീഴ്‌ത്തിയ ശേഷം വാനിൽ കടന്നു കളയുകയായിരുന്നു.
Most Read: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ കൂട്ടരാജി; ഡീൻ ഉൾപ്പടെ 8 പേർ പുറത്തേക്ക്