തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹരജി തള്ളി. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹരജി തള്ളിയത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി തള്ളി.
നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയതിനാൽ തനിക്ക് തടസ ഹരജി ഫയൽ ചെയ്യാൻ അധികാരമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം. എന്നാൽ കേസിൽ അപരിചിതരെ കക്ഷി ചേർക്കാൻ കഴിയില്ലെന്ന് കോടതി വിധിയിൽ വ്യക്‌തമാക്കി. ചെന്നിത്തലയ്‌ക്കും അഭിഭാഷക പരിഷത്തിനും തടസ ഹരജി നൽകാൻ അധികാരമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എന്ന ചെന്നിത്തലയുടെ ആവശ്യവും തള്ളിയ കോടതി നിലവിലെ പ്രോസിക്യൂട്ടർ സർക്കാർ നിയോഗിച്ച ഉദ്യോഗസ്‌ഥൻ മാത്രമല്ല കോടതിയെ സഹായിക്കാനുള്ള ഉദ്യോഗസ്‌ഥൻ കൂടിയാണെന്നും വ്യക്‌തമാക്കി.
പ്രതികളുടെ വിടുതൽ ഹരജികളുടെ വാദം കോടതി ഈ മാസം 23ന് കേൾക്കും.
Most Read: തൃക്കാക്കര നഗരസഭാ അധ്യക്ഷയ്‌ക്ക് പോലീസ് സംരക്ഷണം