രേഖയില്ലാത്ത മരണത്തിന് നഷ്‌ടപരിഹാരം ഇല്ല; വിമർശിച്ച് രാഹുൽ

By Desk Reporter, Malabar News
Rahul-Gandhi_2020-Sep-15
Ajwa Travels

ന്യൂ ഡെൽഹി: ലോക്​ഡൗണിനിടെ മരണപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്ക്​ രേഖപ്പെടുത്തിയിട്ടില്ലെന്ന​​ കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യം മോദി സർക്കാരിന്റെ മാത്രം ശ്രദ്ധയിൽ പെട്ടില്ലെന്ന് കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി ആരോപിച്ചു. മരണപ്പെട്ട തൊഴിലാളികളുടെ കണക്കോ രാജ്യത്തെ തൊഴിൽ നഷ്‌ടത്തിന്റെ വ്യാപ്‌തിയോ മോദി സർക്കാരിന് മനസിലായിട്ടില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്‌തു.

അതേസമയം, അന്തർ സംസ്ഥാന തൊഴിലാളികളുടെ മരണത്തെക്കുറിച്ച് രേഖയില്ലെന്നും അതുകൊണ്ട് അവർക്ക് നഷ്‌ടപരിഹാരം നൽകുന്നതിനെ കുറിച്ച് ചോദ്യം ഉയരുന്നില്ലെന്നും ഉള്ള കേന്ദ്രത്തിന്റെ മറുപടി ഞെട്ടിപ്പിക്കുന്നതാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിങ് പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര തൊഴിൽ മന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടിയാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം. അന്തർ സംസ്ഥാനക്കാരുടെ മരണം സംബന്ധിച്ച് രേഖകൾ ഇല്ലെന്നും അതുകൊണ്ട് നഷ്‌ടപരിഹാരം നൽകുന്നതിനെ കുറിച്ച് ചോദ്യം ഉയരേണ്ട ആവശ്യമില്ലെന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം കഴിഞ്ഞദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു. അതേസമയം, ഒരു കോടിയിലധികം കുടിയേറ്റക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയതായി മന്ത്രാലയം സമ്മതിച്ചു.

Also Read:  ഒരു ഭാഷയും അടിച്ചേൽപ്പിക്കരുത്, എതിർക്കപ്പെടരുത്; വെങ്കയ്യ നായിഡു

കോവിഡ് വ്യാപിച്ചതോടെ രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം സ്വദേശങ്ങളിലേക്ക് മടങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികളെക്കുറിച്ച് സർക്കാരിന് എന്തെങ്കിലും വിവരമുണ്ടോ? സ്വദേശത്തേക്ക് മടങ്ങുമ്പോൾ നിരവധി തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ട വിവരം സർക്കാരിന് അറിയാമോ? ഇതിന്റെ വിശദാംശങ്ങൾ ഉണ്ടോ? മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്ത് നഷ്‌ടപരിഹാരമാണ് നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്?; തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ലോക്‌സഭയിൽ ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE