ന്യൂഡെൽഹി: വാക്‌സിന്‍, മരുന്ന്, ആശുപത്രി, ചികിൽസ തുടങ്ങിയവ ആധാറില്ലാത്തതിന്റെ പേരിൽ ആര്‍ക്കും നിഷേധിക്കരുതെന്ന് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഏതെങ്കിലും അവശ്യ സേവനം നിഷേധിക്കുന്നതിനുള്ള ഒഴിവു കഴിവായി ആധാര്‍ ദുരുപയോഗം ചെയ്യരുതെന്നും അതോറിറ്റി വ്യക്‌തമാക്കി.
ആധാര്‍ ഇല്ലെങ്കിലോ സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ ഓണ്‍ലൈന്‍ പരിശോധന വിജയിച്ചില്ലെങ്കിലോ ബന്ധപ്പെട്ട ഏജന്‍സിയോ വകുപ്പോ 2016ലെ ആധാര്‍ തിരിച്ചറിയല്‍ നിയമത്തിലെയും, 2017 ഡിസംബറിലെ ഉത്തരവ് പ്രകാരവും സേവനം നല്‍കേണ്ടതുണ്ട്. സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ പൊതു സേവന വിതരണങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുന്നതിനാണ് ആധാര്‍ ഉദ്ദേശിക്കുന്നത്.
കൂടാതെ ആധാറിന്റെ അഭാവത്തില്‍ ഒരു ഗുണഭോക്‌താവിനും ആനുകൂല്യങ്ങളും സേവനങ്ങളും നിഷേധിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുന്നതിനായിട്ടാണ് യുഐഡിഎഐ 2017 ഒക്‌ടോബർ 24ലെ സര്‍ക്കുലര്‍ പ്രകാരം എക്‌സപ്ഷൻ ഹാൻഡ്ലിങ് വ്യവസ്‌ഥ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഒരു അവശ്യ സേവനങ്ങളും ആധാറിന്റെ പേരിൽ നിഷേധിക്കരുതെന്ന് യുഐഡിഎഐ പ്രസ്‌താവനയിൽ പറയുന്നു.