കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ മുൻ സർക്കാരിലെ അഞ്ച് വകുപ്പുകൾ പിരിച്ചുവിട്ട് താലിബാൻ. സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് വിശദീകരണം. രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ബജറ്റ് താലിബാൻ സർക്കാർ ശനിയാഴ്‌ച അവതരിപ്പിച്ചിരുന്നു. 3883 കോടി രൂപയുടെ അഭാവം നടപ്പുസാമ്പത്തിക വർഷത്തിൽ അഫ്‌ഗാൻ നേരിടുന്നുണ്ട്.
ഈ വകുപ്പുകൾ ആവശ്യമുള്ളതായി തോന്നുന്നില്ലെന്നും ഇവയെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും താലിബാൻ വക്‌താവ് ഇന്നാമുള്ള സമൻഗാനി പറഞ്ഞു. അഷ്‌റഫ് ഗനി സർക്കാരിന്റെ യുഎസും താലിബാനുമായുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്‌ഥത വഹിക്കുന്നതിനായി രൂപീകരിച്ച ദേശീയ പുനരേകീകരണ സമിതിയും പിരിച്ചുവിട്ടിട്ടുണ്ട്.
Most Read: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ സുധാകരൻ; നിയമനടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജൻ