‘നോ മാസ്‌ക് നോ എന്‍ട്രി’; പോസ്‌റ്റര്‍ പ്രചാരണത്തിന് തുടക്കമായി

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരംഭിച്ച ‘നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചലഞ്ച്’ ക്യാംപയികളുടെ ഭാഗമായുള്ള ബോധവല്‍ക്കരണ പോസ്‌റ്റര്‍ പ്രചാരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പോസ്‌റ്റര്‍ പതിച്ചുകൊണ്ട് പ്രസിഡണ്ട് കെ വി സുമേഷ് പ്രചാരണം ഉല്‍ഘാടനം ചെയ്‌തു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്നാണ് വിവിധ പോസ്‌റ്ററുകള്‍ തയ്യാറാക്കിയത്. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്‌ഥലങ്ങളിലും പോസ്‌റ്ററുകളും ബോര്‍ഡുകളും സ്‌ഥാപിക്കും.

കൂടാതെ ജില്ലയിലെ എല്ലാ വാണിജ്യ, വ്യാപാര സ്‌ഥാപനങ്ങളിലും കോവിഡ് ബോധവല്‍ക്കരണത്തിന് ബോര്‍ഡുകള്‍ സ്‌ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. മാത്രവുമല്ല ബസ്, ഓട്ടോ തുടങ്ങിയ പൊതുഗതാഗത വാഹനങ്ങളിലും ബോധവല്‍ക്കരണ പോസ്‌റ്ററുകള്‍ പതിക്കണം.

കച്ചവട-വാണിജ്യ സ്‌ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

എ ഡി എം ഇ പി മേഴ്‌സി, ആര്‍ ടി ഒ ഇ എസ് ഉണ്ണികൃഷ്‌ണന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ ടി ജെ അരുണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, എല്‍ എസ് ജി ഡി എക്‌സി. എഞ്ചിനീയര്‍ കെ എന്‍ ബിജോയ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്‌മനാഭന്‍, ജില്ലാ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍ എന്നിവര്‍ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Malabar News: കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വീട്ടുപടിക്കല്‍; ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE