കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വീട്ടുപടിക്കല്‍; ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കം

By News Desk, Malabar News
kerala image_malabar news
Kudumbashree Logo
Ajwa Travels

പാലക്കാട്: സംസ്‌ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയോട് അനുബന്ധിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ‘അതിജീവനം’ ക്യാംപയിന്റെ ഭാഗമായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഹോം ഷോപ്പിന്റെ ലക്ഷ്യം.

ജില്ലയിലെ ആലത്തൂര്‍ ബ്ലോക്കിലെ 8 ഗ്രാമ പഞ്ചായത്തുകളിലാണ് ഹോം ഷോപ്പ് നടത്തുന്നത്. വീടുകളിലെത്തി സാധനങ്ങള്‍ വില്‍പന നടത്തുന്നതിന് വാര്‍ഡുകളില്‍ രണ്ട് ഹോം ഷോപ്പര്‍മാര്‍ വീതവും 25 ഓളം സംരംഭക യൂണിറ്റുകളെയും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് രോഗവ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധിയില്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് കുടുംബശ്രീ സംരംഭകര്‍ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ സംരംഭകര്‍ക്ക് വരുമാനം ഉറപ്പാക്കി അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി സാധ്യത ഒരുക്കുകയാണ് പദ്ധതിയിയുടെ ലക്ഷ്യം.

Malabar News: ആന്തൂരിലെ വ്യവസായിയുടെ മരണം; അന്വേഷണം അവസാനിപ്പിച്ച് പോലീസ് റിപ്പോര്‍ട്ട്

ഉല്‍പന്നങ്ങള്‍ക്ക് സ്‌ഥിരമായ ഒരു വിപണന സംവിധാനവും ഹോം ഷോപ്പര്‍മാരായി തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലും വരുമാനവും ഒരുക്കുന്നതിനും ഹോം ഷോപ്പിലൂടെ സാധിക്കും. ഏഴ് അംഗ ഹോം ഷോപ്പ് മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംരംഭകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ ശേഖരിച്ച് ഹോം ഷോപ്പര്‍മാരുടെ പക്കലെത്തിക്കുന്നതും സമയബന്ധിതമായ വിപണനത്തിന് സഹായിക്കുന്നതും മാനേജ്മെന്റ് ടീം ആണ്. ഉല്‍പന്നത്തിന്റെ വിറ്റുവരവില്‍ നിന്നു തന്നെയാണ് സംരംഭകര്‍, ഹോം ഷോപ്പര്‍, മാനേജ്മെന്റ് ടീം എന്നിവര്‍ക്ക് വരുമാനം ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE