ഗുണനിലവാരമില്ല; 5400 രൂപയുടെ കണ്ണടക്ക് നഷ്‌ടപരിഹാരം 30,000 രൂപ

By News Desk, Malabar News
Thrissur News
Representational Image
Ajwa Travels

തൃശൂർ: ഗുണനിലവാരം ഇല്ലാത്ത ഉൽപന്നം നൽകി ഉപഭോക്‌താവിനെ കബളിപ്പിച്ച കമ്പനിക്ക് ഇരട്ടി നഷ്‌ടം. ആളൂർ സ്വദേശി ഫ്രാൻസിസ് ബോർഗിയ ചാലക്കുടി ആനമലയിലെ നയനം ഒപ്റ്റിക്കൽസിനെതിരെ നൽകിയ പരാതിയിലാണ് കോടതി വിധി.

ഫ്രാൻസിസ് 5400 രൂപ മുടക്കി നോവ എസിലർ ക്രിസൽ എന്ന കമ്പനിയുടെ കണ്ണട വാങ്ങിയിരുന്നു. ആന്റി റിഫ്‌ളക്‌ഷൻ, ആന്റി ഗ്ളെയർ കോട്ടിങ്, സ്‌ക്രാച്ച് റെസിസ്‌റ്റൻസ് എന്നിങ്ങനെ മികച്ച ഗുണനിലവാരമുള്ള കണ്ണടയാണ് ഇതെന്നായിരുന്നു കമ്പനിയുടെ വാഗ്‌ദാനം. എന്നാൽ വാങ്ങി ഒരു മാസത്തിനകം തന്നെ വാഗ്‌ദാനങ്ങളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന്, പരാതി കമ്പനിയെ നേരിട്ടറിയിച്ചിട്ടും നടപടി ഉണ്ടായില്ല. മൂന്ന് മാസമായിട്ടും കമ്പനി മറുപടി നൽകാത്ത സാഹചര്യത്തിലാണ് ഫ്രാൻസിസ് കോടതിയെ സമീപിച്ചത്.

Also Read: സോളാർ കേസിന് പിന്നിൽ ഗണേഷ് കുമാർ; സത്യം എന്നായാലും പുറത്തു വരുമെന്ന് ഉമ്മൻ ചാണ്ടി

പരാതി പരിഗണിച്ച കോടതി ഫോറം തെളിവുകൾ പരിശോധിച്ച് പരാതിക്കാരന്റെ വാദം ശരിയാണെന്ന് സ്‌ഥിരീകരിച്ചു. തുടർന്ന് നഷ്‌ടപരിഹാരമായി എസിലർ അധികൃതർ 25,000 രൂപയും കണ്ണട വിൽപന നടത്തിയ ചാലക്കുടി നയനം ഒപ്റ്റിക്കൽസും എറണാകുളത്തെ വിഷൻ ആർ എക്‌സ് ലാബും 5000 രൂപയും പരാതിക്കാരന് നൽകാൻ തൃശൂർ ഉപഭോക്‌തൃ ഫോറം ഉത്തരവിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE