വൈദ്യശാസ്‌ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിന് ഹാര്‍വി ജെ ആള്‍ട്ടര്‍, മൈക്കിള്‍ ഹൂട്ടണ്‍, ചാള്‍സ് എം റൈസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ കരോളിന്‍സ്‌കയില്‍ വെച്ചാണ് നൊബേല്‍ അസംബ്ലി പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഗ്രീന്‍വിച്ച് സമയം രാവിലെ 9.30നാണ് (ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 3 മണി) നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചത്. നാളെ ഭൗതിക ശാസ്‌ത്രത്തിന്റെയും രസതന്ത്രത്തിന്റെയും നോബേല്‍ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വ്യാഴായ്ച്ച ആയിരിക്കും പ്രഖ്യാപിക്കുക. വെള്ളിയാഴ്‌ച്ച സാഹിത്യ നോബല്‍ സമ്മാനവും പ്രഖ്യാപിക്കും.
നൊബേല്‍ പുരസ്‌കാരങ്ങള്‍ തീരുമാനിക്കാന്‍ വര്‍ഷങ്ങളോളം സമയമെടുക്കും എന്നതിനാലാണ് കോവിഡ് 19 സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിക്കാത്തത്. നൊബേല്‍ പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്ന സമിതി ലോകത്ത് നടക്കുന്ന മറ്റ് സംഭവങ്ങളില്‍ സ്വാധീനിക്ക പെടാറില്ലെന്ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന സ്വീഡിഷ് റോയല്‍ അക്കാദമി ഓഫ് സയന്‍സസ് മുന്‍ സ്ഥിരം സെക്രട്ടറി എര്‍ലിങ് നോര്‍ബി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞിരുന്നു. ഒരു കണ്ടെത്തലിന്റെ മൂല്യം മനസ്സിലാകാന്‍ പത്ത് വര്‍ഷത്തോളമെങ്കിലും സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
National News: രാഹുലിന് ഇരട്ട വ്യക്‌തിത്വവും വിദേശി മനോഭാവവും; ബിജെപി എംഎൽഎ