ഡെൽഹി: കൊടും ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ. കഴിഞ്ഞ രണ്ട് ദിവസമായി 40 ഡിഗ്രിക്ക് മുകളിലാണ് രാജ്യതലസ്‌ഥാനത്തെ താപനില. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൂടിനൊപ്പം പൊടിക്കാറ്റും ശക്‌തമാകുന്നത് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു.
1945 മാർച്ച് 31ന് ശേഷം മാർച്ചിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ചൂടാണ് ഇന്നലെ ഡെൽഹിയിൽ രേഖപ്പെടുത്തിയതെന്ന് കാലാവസ്‌ഥാ വകുപ്പ് അധികൃതർ പറയുന്നു. ഇന്നും 40 ഡിഗ്രിക്ക് മുകളിൽ തന്നെയാണ് ഇവിടുത്തെ താപനില.
ഡെൽഹിയിലെ സഫ്‌ദർജങ് മേഖലയിലാണ് അത്യുഷ്‌ണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. അടുത്ത മൂന്ന് ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കനത്തചൂട് അനുഭവപ്പെടുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചക്ക് പുറത്തിറങ്ങുന്നത് പരമാവധി കുറക്കാനും അധികൃതർ നിർദേശിക്കുന്നു. ചൂടിനൊപ്പം പൊടിക്കാറ്റും ശക്‌തമാകുന്നത് ജനങ്ങളെ കൂടുതൽ വലക്കുന്നു.
Read Also: വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു