വെള്ളപ്പൊക്ക ഭീഷണിയിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ജാഗ്രതാ നിർദ്ദേശം

By Staff Reporter, Malabar News
flood-north india
Ajwa Travels

ഡെൽഹി: വെള്ളപ്പൊക്ക ഭീഷണി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ. അസമിൽ 21 ഓളം ജില്ലകൾ വെള്ളത്തിലാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തിലധികം സംഘത്തെ അസമിൽ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അസമിൽ മേൽനോട്ടം ഏറ്റെടുത്തു.

ബ്രഹ്‌മപുത്ര നദികളിലെയും പോഷക നദികളിലെയും ജലനിരപ്പ് അപകട നിലക്ക് മുകളിൽ തുടരുകയാണ്.

മഹാരാഷ്‍ട്രയിൽ പലയിടത്തും മഴ തുടരുന്നുവെന്നാണ് റിപ്പോർട്. ഡെൽഹിയിലും മഹാരാഷ്‍ട്രയിലും ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹിമാലയൻ മേഖലയിലും വടക്ക് കിഴക്കൻ മേഖലയിലും കൊങ്കൺ മേഖലയിലും മഴ ഇനിയും കനക്കുമെന്നാണ് മുന്നറിയിപ്പ്.

ബിഹാറിലും കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് ഗംഗാനദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലായി. അതേസമയം ദുരിത ബാധിത കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 6000 രൂപ വീതം അടിയന്തിര സഹായം അനുവദിച്ചു.

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഗോവ, ഝാർഖണ്ഡ്, തെലങ്കാന സംസ്‌ഥാനങ്ങളിലും മഴ തുടരുകയാണ്. സെപ്റ്റംബർ 6 വരെ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Most Read: കശ്‌മീരിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കാൻ താലിബാനെ ക്ഷണിച്ച് അൽഖ്വയിദ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE