കോട്ടയം: കോവിഡ് വ്യാപന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരില്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്ന സര്‍ക്കാര്‍ നടപടിയിൽ പ്രതിഷേധവുമായി എന്‍എസ്എസ്. സര്‍ക്കാരിന്റേത് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന നിലപാടാണെന്നാണ് എന്‍എസ്എസിന്റെ ആരോപണം.
മദ്യശാലകള്‍ വരെ തുറക്കാനാണ് സർക്കാർ തീരുമാനമെന്നും എന്നാൽ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉത്തരവില്ലെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ആരാധനാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.
നിയന്ത്രിതമായ തോതിലെങ്കിലും വിശ്വാസികളെ പ്രവേശിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഇക്കാര്യത്തില്‍ അടിയന്തരമായ നടപടിയുണ്ടാകണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.
സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശമിക്കുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാൽ ഇളവുകളില്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടുത്താത്തതാണ് എന്‍എസ്‌എസിനെ ചൊടിപ്പിച്ചത്.
Read Also: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് മൂല്യനിര്‍ണയം; മാര്‍ഗരേഖയായി