ബിഹാർ: അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളമെടുത്തതിന് ബിഹാറിൽ എഴുപതുകാരനെ തല്ലിക്കൊന്നു. വൈശാലി ജില്ലയിലെ സലേംപൂർ ഗ്രാമത്തിലാണ് അനുവാദമില്ലാതെ ഹാൻഡ് പമ്പ് ഉപയോഗിച്ചുവെന്ന് ആരോപിച്ച് വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
“എൻെറ അച്ഛൻ കന്നുകാലികൾക്ക് പുല്ല് പറിക്കാനായി പോയിരുന്നു. ഇതിനിടെ ദാഹം തോന്നിയ അദ്ദേഹം അവിടത്തെ ഒരു ടാപ്പിൽ നിന്നും വെള്ളംകുടിച്ചു. അനുവാദമില്ലാതെ വെള്ളം കുടിച്ചെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ ചേർന്ന് എൻെറ പിതാവിനെ മർദ്ദിക്കുകയായിരുന്നു. ഞങ്ങൾക്ക് അവരുമായി മുൻ വൈരാഗ്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല”- കൊല്ലപ്പെട്ടയാളുടെ മകൻ രമേഷ് സൈനി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കേസിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ രാഘവ് ദയാൽ വ്യക്‌തമാക്കി.
Read also: ഗുജറാത്തില്‍ മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു