മസ്‌ക്കറ്റ് : ഒമാനില്‍ എത്തുന്ന ആളുകള്‍ രാജ്യത്ത് കുറഞ്ഞത് 8 ദിവസമെങ്കിലും തങ്ങണമെന്ന് വ്യക്‌തമാക്കി അധികൃതര്‍. 7 ദിവസത്തെ നിര്‍ബന്ധ ക്വാറന്റെയ്ൻ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനവുമായി അധികൃതര്‍ രംഗത്തെത്തിയത്. പുതിയ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തേക്ക് വരുന്നവര്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെയ്ൻ പൂര്‍ത്തിയാക്കാതെ മടങ്ങുന്നതിന് ടിക്കറ്റ് റിസര്‍വേഷന്‍ അനുവദിക്കരുതെന്ന് രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാനകമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിർദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തേക്ക് വരുന്ന ആളുകള്‍ ഒമാനില്‍ എത്തുന്നതിന് 72 മണിക്കൂറിനിടെ കോവിഡ് പരിശോധിച്ചതിന്റെ രേഖകള്‍ ഹാജരാക്കണം. കൂടാതെ വിമാനത്താവളത്തിലെത്തി കോവിഡ് പരിശോധന നടത്തുന്നതിനായി 25 റിയല്‍ നല്‍കി നേരത്തെ തന്നെ ബുക്ക് ചെയ്യണമെന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. https://covid19.emushrif.om/traveler/travel എന്ന സൈറ്റിലൂടെ ആളുകള്‍ക്ക് ഇതിനായി ബുക്ക് ചെയ്യാന്‍ സാധിക്കും.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ 7 ദിവസത്തെ നിര്‍ബന്ധ ക്വാറന്റെയ്ൻ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ഉറപ്പ് വരുത്തുന്നതിനായാണ് രാജ്യത്തേക്കുള്ള ഹ്രസ്വകാല യാത്രകള്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. 7 ദിവസത്തെ ക്വാറന്റെയ്ൻ പൂര്‍ത്തിയാക്കിയ ശേഷം 8ആം ദിവസം കോവിഡ് പരിശോധന നടത്താവുന്നതാണ്. അല്ലാത്തപക്ഷം 14 ദിവസം ക്വാറന്റെയ്നിൽ തുടരേണ്ടി വരും.
Read also : ‘കിഫ്‌ബി’യിൽ അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി