മധുര പാനീയങ്ങള്‍ക്ക് 50 % നികുതി ചുമത്തി ഒമാന്‍

By Trainee Reporter, Malabar News
2-soft-drinks_ Malabar News
Representational image
Ajwa Travels

മസ്‌കറ്റ്: മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തി ഒമാന്‍. അടുത്ത മാസം 1 മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. ജ്യൂസുകള്‍, ഫ്രൂട്ട് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് നേരത്തെ തന്നെ സര്‍ക്കാര്‍ വില കൂട്ടിയിരുന്നു. പഞ്ചസാരയോ മറ്റു മധുര വസ്‌തുക്കളോ ചേര്‍ത്ത പാനീയങ്ങള്‍ക്കും, റെഡി ടു ഡ്രിങ്കുകള്‍, കോണ്‍സെന്‍ട്രേറ്റുകള്‍, ജെല്ലുകള്‍, പൗഡറുകള്‍, എക്‌സ്ട്രാറ്റുകള്‍ തുടങ്ങിയ ഉത്പ്പന്നങ്ങള്‍ക്കും അടുത്ത മാസം 1 മുതല്‍ 50 ശതമാനം നികുതി ഏര്‍പ്പെടുത്തും.

100 ശതമാനം പഴങ്ങളോ, പച്ചക്കറികളോ, പാലോ ഉപയോഗിച്ചുണ്ടാക്കുന്ന ജ്യൂസുകള്‍, 75 ശതമാനം പാല്‍ അടങ്ങിയ പാനീയങ്ങള്‍, ന്യൂട്രിഷന്‍ സപ്ലിമെന്റുകള്‍, പ്രത്യേക പോഷണത്തിനോ ചികിത്സക്കോ ഉപയോഗിക്കുന്ന പാനീയങ്ങള്‍ തുടങ്ങിയവയെ നികുതി വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയവക്ക് 2019 ജൂണ്‍ 15 മുതല്‍ തന്നെ പ്രത്യേക നികുതി ഈടാക്കുന്നുണ്ട്. വരുമാനമാര്‍ഗം എന്നതിനേക്കാളുപരി ആരോഗ്യപരമായ കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മധുര പാനീയങ്ങള്‍ക്ക് അമിത നികുതി ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ഒമാന്‍. മുന്‍പ് സൗദി അറേബ്യയും യുഎഇയും സമാനമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.

Read also: സ്‌റ്റാർട്ടപ്പ് ഇന്ത്യ; മോദിയുടെ സ്വപ്‌ന പദ്ധതിയില്‍ വന്‍ മുന്നേറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE