തിരുവനന്തപുരം: ഇന്നുമുതൽ വിദേശ രാജ്യങ്ങളിൽ നിന്നും സംസ്‌ഥാനത്ത് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റെയ്ൻ.
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന മുഴുവൻ പേരും ഒരാഴ്‌ച നിർബന്ധമായി നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ അവകുപ്പ് അറിയിച്ചു. ഇവർ എട്ടാം ദിവസം ആർടിപിസിആർ പരിശോധനയ്‌ക്ക് വിധേയരാകണമെന്നും നെഗറ്റീവ് ആണെങ്കിൽ വീണ്ടും ഒരാഴ്‌ച സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.
നിർബന്ധിത ക്വാറന്റെയ്ൻ ഒരാഴ്‌ചത്തേക്കാണെങ്കിലും വിദേശത്ത് നിന്നും എത്തുന്നവർ ഫലത്തിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടിവരും.
അതേസമയം ക്വാറന്റെയ്ൻ വ്യവസ്‌ഥകൾ കർശനമായി നിരീക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്‌തമാക്കി. ഒമൈക്രോൺ വ്യാപനം ആശങ്ക പടർത്തുന്ന സാഹചര്യത്തിലാണ് സംസ്‌ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്. സംസ്‌ഥാനത്ത് ഇതുവരെ 305 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. കൂടാതെ പ്രതിദിന കോവിഡ് കേസുകളും ഉയരുന്ന നിലയാണ്.
Most Read: ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും