തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയ ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളുടേയും, ഓർഡിനറി സർവീസുകളുടേയും 60 ശതമാനവും നിരത്തിലിറങ്ങും. കോവിഡ് രണ്ടാം തരംഗത്തിന് മുൻപ് ഞാറാഴ്‌ചകളിൽ ഏകദേശം 2300 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഇതിന്റെ 60 ശതമാനത്തോളം നാളെയും മറ്റന്നാളും നിരത്തിലിറങ്ങും.
ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് യഥാസമയം പരീക്ഷ സെന്ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവെ സ്‌റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവീസുകൾ ഉറപ്പാക്കുമെന്നും കെഎസ്ആർടിസി എംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു.
Read Also: കോവിഡ് നിയന്ത്രണം; ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ അടച്ചിടും