ന്യൂഡെല്‍ഹി : രാജ്യത്ത് വീണ്ടും ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ വാദം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് മാറേണ്ടത് അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വിലയിരുത്തി. നിലവില്‍ രാജ്യത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗങ്ങളില്‍ എല്ലാ സമയങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ അതില്‍ നിന്നൊരു മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിക്കടി നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാനായി നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്നും, അതിനായി ഒറ്റ വോട്ടര്‍പട്ടിക മതിയെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനായി ഗൗരവമായ ചര്‍ച്ചകള്‍ രാജ്യത്ത് നടക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ബിജെപി നേരത്തെ തന്നെ മുന്നോട്ട് വച്ച ആശയമാണ്. ഇതിലൂടെ രാജ്യത്തെ എല്ലാ നിയമസഭകളിലേക്കും ലോക്‌സഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് ബിജെപി മുന്നോട്ട് വെക്കുന്ന ലക്ഷ്യം. നേരത്തെ തന്നെ ഈ വിഷയത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഒറ്റ തിരഞ്ഞെടുപ്പെന്ന ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പ്രധാനമന്ത്രി.
Read also : സ്വാശ്രയ മെഡിക്കൽ ഫീസ്; അടിയന്തിര വാദം കേൾക്കണമെന്ന് കേരളം, സുപ്രീം കോടതിക്ക് കത്തയച്ചു