ഉമ്മൻ ചാണ്ടിയുടെ ഇടപെടലും ഫലം കണ്ടില്ല; തമിഴ്‌നാട്ടിൽ കോൺഗ്രസിന് 21 സീറ്റേ നൽകൂവെന്ന് ഡിഎംകെ

By Desk Reporter, Malabar News
oommen-chandy,-mk-stalin
Ajwa Travels

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിൽ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽ ഭിന്നത. ഉമ്മന്‍ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും സമവായമായില്ല. കോൺഗ്രസിന് 21 സീറ്റുകൾ മാത്രമേ നൽകാനാവൂ എന്ന് ഡിഎംകെ വ്യക്‌തമാക്കി.

കഴിഞ്ഞ തവണ മൽസരിച്ച 41 സീറ്റുകളേക്കാള്‍ കൂടുതല്‍ ഇത്തവണ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്നാണ് ഡിഎംകെ നേതാവ് സ്‌റ്റാലിന്‍ പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തക സമിതിയോടാണ് സ്‌റ്റാലിന്‍ നിലപാട് വ്യക്‌തമാക്കിയത്.

രാഹുല്‍ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് ഉമ്മൻ ചാണ്ടി, തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടുറാവു, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ സ്‌റ്റാലിനുമായി ചര്‍ച്ച നടത്തിയത്.

അതേസമയം, കാര്യങ്ങളെല്ലാം ഡിഎംകെയെ ബോധിപ്പിച്ചിട്ടുണ്ടെന്നും ഇനിയും ചര്‍ച്ച തുടരേണ്ടി വരുമെന്നും തമിഴ്‌നാട് പിസിസി അധ്യക്ഷൻ കെഎസ് അഴഗിരി പറഞ്ഞു.

ബിഹാറിന് പിന്നാലെ പുതുച്ചേരിയിലും തിരിച്ചടി നേരിട്ടതോടെ കോണ്‍ഗ്രസ് ബാധ്യതയായെന്ന വിലയിരുത്തലിലാണ് ഡിഎംകെ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളിൽ മൽസരിച്ച കോൺഗ്രസ് എട്ട് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കിയാല്‍ അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡിഎംകെക്ക് ഉള്ളിലെ വിമര്‍ശനം.

Also Read:  സ്വാശ്രയ മെഡിക്കൽ ഫീസ് വർധന; ഫീസ് പുനർ നിർണയിക്കാൻ സുപ്രീംകോടതി വിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE