സിനിമക്കായുള്ള കാത്തിരിപ്പ് നീളും; തിയേറ്ററുകൾ ചൊവ്വാഴ്‌ച തുറക്കില്ലെന്ന് സംഘടനകൾ

By News Desk, Malabar News
Organizations say theaters will not open Tuesday
Ajwa Travels

കൊച്ചി: സർക്കാർ അനുമതി നൽകിയെങ്കിലും സംസ്‌ഥാനത്ത്‌ സിനിമാ തിയേറ്ററുകൾ തുറക്കുന്നത് വൈകിയേക്കും. നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നാണ് വിവരം. സിനിമയുടെ റിലീസ് ഉൾപ്പടെയുള്ള കാര്യങ്ങൾ വിവിധ സംഘടനകളുമായി ആലോചിച്ച ശേഷം തീരുമാനിച്ചാൽ മതിയെന്നാണ് ഫിലിം ചേംബറിന്റെ നിർദ്ദേശം.

മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കാൻ സാധിക്കുമോ എന്ന് ചർച്ച ചെയ്യാൻ ഫിലിം ചേംബറിന്റെ അടിയന്തര യോഗം ഉടൻ ചേരുമെന്ന് പ്രസിഡണ്ട് കെ വിജയകുമാർ അറിയിച്ചു. മാസങ്ങളായി തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്നതിനാൽ അറ്റകുറ്റപ്പണികൾക്ക് ലക്ഷങ്ങൾ മുടക്കേണ്ടി വന്നേക്കാം. വൻനഷ്‌ടം സംഭവിച്ച ഉടമകൾക്ക് ഈ ചെലവ് താങ്ങാൻ കഴിയുകയില്ല. അതിനാൽ ചൊവ്വാഴ്‌ച തിയേറ്ററുകൾ തുറക്കാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

തിയേറ്ററിന്റെ പകുതി സീറ്റിൽ കാണികളെ ഇരുത്തി സിനിമ കാണിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന ആശങ്കയും നിലവിലുണ്ട്. അതേസമയം, തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ച ചൊവ്വാഴ്‌ച തന്നെയാണ് ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഫിയോക് ഭാരവാഹികളുടെ യോഗം ചേരുന്നത്. തിയേറ്ററുകളുടെ കാര്യം യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.

സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് പോളി വി ജോസഫ് പറഞ്ഞു. നിബന്ധനകൾ പാലിച്ച് തിയേറ്റർ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ സമയം വേണ്ടിവരുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെയും അഭിപ്രായം.

Also Read: വാക്‌സിനേഷൻ; ഏറ്റവും വലിയ സംഭരണ കേന്ദ്രം എറണാകുളത്ത്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE