തിരുവനന്തപുരം : കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ഈ മാസം അവസാനത്തോടെ മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം 50 ശതമാനം വർധിക്കുമെന്ന് സൂചന. നിലവിലത്തെ ഓക്‌സിജൻ ഉൽപാദനം കൂടി കണക്കിലെടുക്കുമ്പോൾ ക്ഷാമം നേരിടാനുള്ള സാധ്യത കുറവാണെന്നും സർക്കാർ വ്യക്‌തമാക്കുന്നുണ്ട്.
സംസ്‌ഥാനത്ത് മാർച്ച് അവസാനം വരെ 70 ടൺ ആയിരുന്നു പ്രതിദിന ഓക്‌സിജൻ ഉപയോഗം. ഇത് ഈ മാസം 30ന് 103.5 ടൺ എങ്കിലും ആയി ഉയരുമെന്നാണ് വിലയിരുത്തൽ. സംസ്‌ഥാനത്തെ ഏക ദ്രവ ഓക്‌സിജൻ ഉൽപാദകരായ കഞ്ചിക്കോട് ഐനോക്‌സിന്റെ പ്രതിദിന ഉൽപാദനം 147 ടണ്ണാണ്. ഇതിൽനിന്ന് കേരളത്തിനു തിങ്കളാഴ്‌ച ലഭിച്ചത് 79 ടൺ. തമിഴ്നാടിന് 74 ടണ്ണും കർണാടകത്തിനു 30 ടണ്ണും ലഭിച്ചു.
നിലവിൽ സംസ്‌ഥാനത്ത് ഓക്‌സിജൻ ക്ഷാമം അനുഭവപ്പെടാതിരിക്കാൻ വേണ്ട നടപടികൾ എല്ലാം തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി. മെഡിക്കൽ ഓക്‌സിജൻ മേൽനോട്ട ചുമതലയുള്ള പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസിവ്സ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ) ഡപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്‌സ്‌പ്ളോസിവ്സ് ഡോക്‌ടർ ആർ വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
Read also : പ്രമുഖ മാദ്ധ്യമങ്ങളുടെ ‘വ്യാജവാർത്തയെ’ ചോദ്യം ചെയ്‌ത് വിടി ബൽറാം