ചെന്നൈ: ഓക്‌സിജൻ കിട്ടാത്തതിനെ തുടർന്ന് തമിഴ്നാട്ടിൽ കോവിഡ് ബാധിതരുൾപ്പടെ 11 പേര്‍ മരണപ്പെട്ടു. സർക്കാർ ആശുപത്രിയിൽ ചികിൽസയിലുള്ളവരാണ് മരണപ്പെട്ടത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിൻ ക്ഷാമം നേരിട്ടതായി ബന്ധുക്കൾ പറയുന്നു.
അതേസമയം കർണാടകയിലും ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. ബെംഗളുരുവിലെയും കൽബുർഗിയിലെയും ആശുപത്രിയിൽ ചികിൽസയിൽ ഉണ്ടായിരുന്ന ആറ് രോഗികളാണ് ഇന്നലെ മാത്രം ശ്വാസം കിട്ടാതെ മരണപ്പെട്ടത്.
നഗരത്തിലെ നിരവധി ആശുപത്രികൾ ഓക്‌സിജൻ അഭ്യർഥന പുറത്തിറക്കിയതോടെ ആണ് പലയിടത്തും ഓക്‌സിജൻ സ്‌റ്റോക്കെത്തിയത്. ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആശുപത്രികളില്‍ കൃത്യസമയത്ത് ഓക്‌സിജന്‍ എത്തിക്കുന്നതില്‍ സർക്കാർ കടുത്ത അനാസ്‌ഥ തുടരുകയാണെന്നും ആരോപണമുണ്ട്.
Read Also: കോവിഡ് രൂക്ഷം; 8 ജില്ലകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിൽ