തിരുവനന്തപുരം: സംസ്‌ഥാനത്ത് മെയ് പകുതിയോടെ
കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് വിലയിരുത്തൽ. 8 ജില്ലകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിൽ എത്തി. 5 ദിവസത്തിനിടെ 248 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. രണ്ടാഴ്‌ച കൂടി രോഗബാധിതരുടെ എണ്ണം ഉയർന്നു നിൽകുമെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യ വിദഗ്‌ധ സംഘത്തിന്റെ വിലയിരുത്തൽ.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിൽ രോഗവ്യാപനം രൂക്ഷമായേക്കും. തിരുവനന്തപുരത്ത് കിടത്തി ചികിൽസ ആവശ്യമുള്ള പ്രതിദിന രോഗികളുടെ എണ്ണം 4,000 വരെ ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. ഇതിനനുസരിച്ച് ഐസിയു കിടക്കകൾ വർധിപ്പിക്കാനും നിർദ്ദേശമുണ്ട്.
സംസ്‌ഥാനത്ത് രോഗം സ്‌ഥിരീകരിക്കുന്നവരുടെ നിരക്ക് 10.31 ആണ്. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 100 പേരെ പരിശോധിക്കുമ്പോൾ 30ലേറെ പേരും കോവിഡ് ബാധിതരാണ്. തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഗുരുതര സാഹചര്യം നിലനിൽക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ സമ്പൂർണ അടച്ചിടലിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ലോക്ക്ഡൗൺ വേണമെന്ന് അരോഗ്യ വകുപ്പും ശുപാർശ ചെയ്‌തിട്ടുണ്ട്. ഞായറാഴ്‌ച വരെയുള്ള കടുത്ത നിയന്ത്രണങ്ങളുടെ ഫലം നോക്കിയശേഷം തിങ്കളാഴ്‌ച ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.
Read also: ഡെല്‍ഹിയിലെ നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം; രോഗികള്‍ സുരക്ഷിതരെന്ന് റിപ്പോർട്