പന്നിമടയിൽ കാട്ടാനശല്യം രൂക്ഷം; നെൽകൃഷി നശിപ്പിച്ചു

By News Bureau, Malabar News
wild elephant-destroys crops-palakkad
Representational Image
Ajwa Travels

പാലക്കാട്: മലമ്പുഴ പന്നിമടയിൽ രണ്ടാഴ്‌ചയായി കാട്ടാനശല്യം രൂക്ഷം. പന്നിമട കോങ്ങാട്ടുപാടം പാടശേഖര സമിതിയിലെ സച്ചിദാനന്ദൻ, ദയാനന്ദൻ എന്നിവരുടെ നാലേക്കറോളം നെൽകൃഷി കാട്ടാന പൂർണമായും നശിപ്പിച്ചു.

രണ്ടാംവിള നെൽക്കൃഷി കൊയ്യാൻ പത്ത് ദിവസം ബാക്കി നിൽക്കെയാണ് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചിരിക്കുന്നത്. കൊട്ടേക്കാട് സ്വദേശികളും സഹോദരങ്ങളുമായ ഇരുവർക്കുമായി പത്തേക്കർ നെൽകൃഷിയാണുള്ളത്.

നേരത്തെ കാട്ടാനശല്യം ഇല്ലാത്ത പ്രദേശമായിരുന്നെങ്കിലും രണ്ടാഴ്‌ചയായി തുടർച്ചയായി എല്ലാ ദിവസങ്ങളിലും രാത്രിയിൽ കാട്ടാനായെത്താറുണ്ടെന്ന് ഇവർ പറയുന്നു.

രാത്രി ഉറക്കമിഴിച്ചിരുന്ന് പടക്കം പൊട്ടിച്ചാണ് കാട്ടാനയെ ഓടിക്കുന്നത്. കൃഷിസ്‌ഥലത്ത് വൈദ്യുതവേലി ഉണ്ടെങ്കിലും മരം വീഴ്‌ത്തിയിട്ട് വൈദ്യുതവേലി തകർത്താണ് കാട്ടാന കൃഷിസ്‌ഥലത്തേക്ക് എത്തുന്നതെന്നും ഇവർ പറയുന്നു. സംഭവത്തിൽ വനംവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

Most Read: കോടതിയിലെ സ്‌ഫോടനം; ലുധിയാനയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE