ന്യുഡെൽഹി: രാജ്യം 72ആം റിപ്പബ്ളിക്ക് ദിന ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ ഈ വർഷത്തെ പത്‌മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യം അടക്കം 7 പേർക്ക് പത്‌മ വിഭൂഷൻ പുരസ്‌കാരത്തിന് അർഹരായി.
മലയാളി ഗായിക കെഎസ് ചിത്രക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്‌മഭൂഷൻ. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉള്‍പ്പെടെ അഞ്ച് മലയാളികളാണ് പത്‌മശ്രീ പുരസ്‌കാരത്തിന് അർഹരായത്. ആകെ 102 പേരാണ് ഇത്തവണ പത്‌മ പുരസ്‌കാരങ്ങൾക്ക് അർഹരായത്.
കായിക താരം പിടിഉഷയുടെ പരിശീലകനായിരുന്ന ഒഎംനമ്പ്യാർ (കായികം), ബാലൻ പുതേരി (സാഹിത്യം) കെകെ രാമചന്ദ്ര പുലവർ (കല), ഡോ. ധനജ്‌ഞയ് ദിവാകർ (മെഡിസിൻ) എന്നിവരാണ് പത്‌മശ്രീ പുരസ്‌കാരത്തിന് അർഹരായ മറ്റു മലയാളികൾ.
പത്‌മവിഭൂഷൻ നേടിയവർ:
1. ഷിൻസോ ആബെ
2. എസ്ബി ബാലസുബ്രഹ്‌മണ്യം (മരണാനന്തരം)
3. ഡോ.ബെല്ലെ മോനാപ്പ ഹെഗ്ഡെ
4. നരിന്ദർ സിങ് കാപാനി (മരണാനന്തരം)
5. മൗലാനാ വാഹിദുദ്ദിൻ ഖാൻ
6. ബിബി ലാൽ
7. സുദർശൻ സാഹു
പത്‌മഭൂഷൻ നേടിയവർ:
1. കെഎസ് ചിത്ര
2. തരുൺ ഗൊഗോയി (മരണാനന്തരം)
3. ചന്ദ്രശേഖർ കംബാർ
4. സുമിത്ര മഹാജൻ
5. നൃപേന്ദ്ര മിശ്ര
6. രാം വിലാസ് പാസ്വാൻ (മരണാനന്തരം)
7. കേശുബായ് പട്ടേൽ (മരണാനന്തരം)
8. കൽബെ സാദിഖ് (മരണാനന്തരം)
9. രജ്‌നികാന്ത് ദേവിദാസ് ഷ്രോഭ്
10. തർലോച്ചൻ സിങ്