ശ്രീനഗർ: യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്‌ഥനാണ് അതിർത്തിയിൽ വെച്ച് കൊലപ്പെട്ടത്. വെടിവെപ്പിൽ ഒരു സാധാരണക്കാരന് പരിക്കേറ്റു. ക്വസ്‌ബ, കിർണി മേഖലകളിൽ പാക് സൈന്യം ഷെല്ലാക്രമണവും നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഇന്നലെ പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഉടനെ തന്നെ സൈനികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തദ്ദേശവാസിയായ മൊഹമ്മദ് റാഷിദ് എന്നയാൾക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്. ഇയാളെ ജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വെടിനിർത്തൽ കരാർ ലംഘനം ഇക്കുറി കൂടുതലാണ്. 3589 തവണയാണ് പാക് സൈന്യം കരാർ ലംഘനം നടത്തിയത്. കഴിഞ്ഞ മാസം മാത്രം പാക് പട്ടാളത്തിന്റെ ആക്രമണത്തിൽ 5 ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്‌ട്ര മര്യാദകൾ പാലിക്കാത്ത പാകിസ്‌ഥാന് എതിരെ യുഎന്നിൽ ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു.
Read Also: നിവാര്‍; 2.27 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, മൂന്ന് മരണം