ന്യൂഡെൽഹി: പുൽവാമ ഭീകരാക്രമണത്തിൽ ബിജെപിയുടെ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്‌ഥാനാണെന്ന് പാക് മന്ത്രി ഫവാദ് ചൗധരി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് ജാവദേക്കറിന്റെ പ്രസ്‌താവന.
“പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്‌ഥാന്റെ കൈകളുണ്ടെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. ഗൂഢാലോചന സിദ്ധാന്തങ്ങളെക്കുറിച്ച് സംസാരിച്ച കോൺഗ്രസും മറ്റുള്ളവരും രാജ്യത്തോട് മാപ്പ് പറയണം,”- പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്‌തു.
Pakistan has admitted its hand behind Pulwama terror attack. Now, Congress and others who talked of conspiracy theories must apologise to the country.
— Prakash Javadekar (@PrakashJavdekar) October 30, 2020
പാക് ദേശീയ അസംബ്ളിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് 40 ഇന്ത്യൻ ജവാൻമാരുടെ ജീവൻ നഷ്‌ടമായ പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്‌ഥാനാണെന്ന വെളിപ്പെടുത്തൽ ഫവാദ് ചൗധരി നടത്തിയത്. “നമ്മൾ ഇന്ത്യയെ അതിർത്തി കടന്ന് ആക്രമിച്ചു. പുൽവാമയിലെ നമ്മുടെ വിജയം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞങ്ങളുമെല്ലാം ഈ വിജയത്തിന്റെ ഭാഗമാണ്”,- എന്നിങ്ങനെയായിരുന്നു മന്ത്രി ഫവാദ് ചൗധരി ദേശീയ അസംബ്ളിയിൽ പറഞ്ഞത്.
Also Read: മൂന്ന് ബിജെപി പ്രവര്‍ത്തകരെ കശ്‌മീരില്‍ ഭീകരര്‍ വെടിവച്ചു കൊന്നു
എന്നാൽ, പരാമർശം വിവാദമായതോടെ തന്റെ വാക്കുകൽ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പാകിസ്‌ഥാൻ ഒരു തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും അനുവദിക്കുന്നില്ലെന്നും ഫവാദ് ചൗധരി വിശദീകരിച്ചു. ബാലാക്കോട്ടിലെ പാകിസ്‌ഥാൻ പ്രദേശത്തേക്ക് കടക്കാൻ ഇന്ത്യ തുനിഞ്ഞതിനെ തുടർന്ന് തങ്ങൾ ഏറ്റെടുത്ത ഓപ്പറേഷൻ സ്വിഫ്റ്റ് റിസോർട്ടിനെ കുറിച്ചാണ് പറഞ്ഞത്. പുൽവാമ എന്നത് മുഖാമുഖം വരുന്നു എന്നതിനുള്ള വിശാലമായ പദമാണെന്നും ഫവാദ് ചൗധരി എൻഡിവിയോട് പറഞ്ഞു.
Also Read: കശ്‌മീരും ലഡാക്കും പ്രധാന മേഖല; വിവാദ മാപ്പ് പിൻവലിക്കണമെന്ന് സൗദിയോട് ഇന്ത്യ