കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയാക്കിയതും അറസ്‌റ്റ് ചെയ്‌തതും അഴിമതി നിരോധന നിയമത്തിലെ ചട്ടങ്ങൾ പാലിക്കാതെ ആണെന്നാണ് സൂരജിന്റെ വാദം.
സൂരജിന്റെ ഹരജിയിൽ സംസ്‌ഥാന സർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. അതേസമയം അറസ്‌റ്റിന് മുൻപ് അഴിമതി നിരോധന നിയമ പ്രകാരം സർക്കാരിന്റെ അനുമതി വാങ്ങിയില്ലെന്നാണ് ടിഒ സൂരജ് ഹരജിയിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് എഫ്‌ഐആറും തുടർനടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത്.
സൂരജിന് വരവിൽ കവിഞ്ഞ സമ്പാദ്യം ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2004-2014 കാലയളവിലെ സമ്പാദ്യം ഉദ്യോഗസ്‌ഥർ പരിശോധിച്ചിട്ടുണ്ട്. ഇതിൽ നിന്നും വരവിനേക്കാൾ 314 ശതമാനം അനധികൃത സമ്പാദ്യം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിന്റെ പേരിലുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
Most Read: കരിപ്പൂർ സ്വർണക്കടത്ത്; ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് ചോദ്യം ചെയ്യും