പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

By Staff Reporter, Malabar News
vk ibrahim kunj
വികെ ഇബ്രാഹിംകുഞ്ഞ്
Ajwa Travels

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ജാമ്യ ഹരജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുസ്‌ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുവാന്‍ ഇബ്രാഹിം കുഞ്ഞ് നേരത്തെ അനുമതി തേടിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ ഹരജിയില്‍ പറയുന്ന വാദങ്ങള്‍ ശരിയല്ലെന്നും വ്യക്‌തമാക്കി.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് രണ്ടാം തവണയും ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയവേ എംഇഎസ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ശ്രമിച്ചതിനെ കോടതി വിമര്‍ശിച്ചിരുന്നു.

എന്നാല്‍ നോമിനേഷന്‍ പേപ്പറില്‍ ഒപ്പിട്ടത് ആശുപത്രിയില്‍ നിന്നാണ് എന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ വാദം. ജയിലില്‍ പോയാല്‍ ജീവനോടെ തിരിച്ചു വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ മറുപടി നല്‍കാന്‍ സമയം വേണമെന്നും മുന്‍ മന്ത്രി പറഞ്ഞു. കൂടാതെ വിദഗ്ധ ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടു.

അതേസമയം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാം എന്ന് പറഞ്ഞ കോടതി നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്നും വ്യക്‌തമാക്കി. ജാമ്യം നല്‍കാന്‍ ആലോചിച്ചത് ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE