റാമല്ല: കിഴക്കൻ ജറുസലേമിലെ ഓൾഡ് സിറ്റിയിൽ പലസ്‌തീനിലെ 17കാരനെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു. സൈനികർക്ക് നേരെ വെടിയുതിർത്തു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മഹമൂദ് ഒമർ കമീൽ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഓൾഡ് സിറ്റിയിലേക്കുള്ള ലയൺസ് ഗേറ്റ് കവാടത്തിന് സമീപമുള്ള സൈനിക പോസ്‌റ്റിലേക്ക് കുട്ടി വെടിയുതിർക്കുകയായിരുന്നു എന്ന് ഇസ്രായേൽ പോലീസ് പ്രസ്‌താവിച്ചു.
ഓൾഡ് സിറ്റിയിൽ ജോലി ചെയ്യുന്ന പോലീസും അതിർത്തിയിലെ സൈനികരും ഒമർ കമീലിനെ പിന്തുടരുകയും പല തവണ അവന് നേരെ വെടിവെക്കുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തെ തുടർന്ന് ഇസ്രായേൽ സൈന്യം ഓൾഡ് സിറ്റിയിലേക്കുള്ള കവാടങ്ങൾ അടച്ചിരിക്കുകയാണ്. അൽ അക്‌സാ മസ്‌ജിദിന്റെ പരിസരത്തേക്ക് ആളുകൾ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.
Also Read: ഗോ സംരക്ഷണം; യുപി സർക്കാർ ഛത്തീസ്‌ഗഡിനെ കണ്ട് പഠിക്കണമെന്ന് പ്രിയങ്ക
അധിനിവേശ നഗരമായ ജെനിന് സമീപമുള്ള ഖബതിയേ എന്ന ഗ്രാമത്തിലാണ് ഒമർ കമീലിന്റെ താമസം. സംഭവത്തിൽ പലസ്‌തീൻ അധികൃതർ പ്രതികരിച്ചിട്ടില്ല.