നാഗാലാന്‍ഡില്‍ അഫ്‌സ്‌പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപികരിക്കും

By Web Desk, Malabar News
Nagaland Protest
Ajwa Travels

ന്യൂഡെല്‍ഹി: നാഗാലാന്‍ഡില്‍ പട്ടാളത്തിന്‌ പ്രത്യേക അവകാശം നല്‍കുന്ന നിയമമായ അഫ്‌സ്‌പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപീകരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച ശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ ആണ് ഇക്കാര്യം അറിയിച്ചത്.

ഈ മാസം ആദ്യം സൈന്യത്തിന്റെ വെടിവെപ്പിലും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും 14 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവാദ നിയമം പിന്‍വലിക്കണമെന്ന് സംസ്‌ഥാനത്ത് വ്യാപക ആവശ്യം ഉയര്‍ന്നിരുന്നു.

സംസ്‌ഥാനത്ത് നിന്നും അഫ്‌സ്‌പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ കഴിഞ്ഞ ആഴ്‌ച പ്രമേയം പാസാക്കിയിരുന്നു. സമിതിക്ക് 45 ദിവസമാണ് റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ സമയം നല്‍കുകയെന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാകും അഫ്‌സ്‌പ പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുക.

വെടിവെപ്പ് സംഭവത്തില്‍ ഉത്തരവാദികളായ സൈനിക യൂണിറ്റിനും സൈനികര്‍ക്കുമെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ചും അമിത് ഷായുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്‌തതായി നാഗാലാന്‍ഡ് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. കോര്‍ട്ട് ഓഫ് എന്‍ക്വയറിയുടെ അടിസ്‌ഥാനത്തിലാകും സൈനികര്‍ക്കെതിരായ നടപടി.

Kerala News: കുട്ടികളുടെ വാക്‌സിനേഷന് സംസ്‌ഥാനം സജ്‌ജം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE