ഇടുക്കി: പണിക്കൻകുടി കൊലപാതകത്തിൽ വഴിത്തിരിവ്. സിന്ധുവിനെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി.
വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം പ്രതിയെ കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. ഇടുക്കി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നത്.
സിന്ധുവിന്റെ മൃതദേഹം അടുക്കളയിൽ കുഴിച്ചു മൂടിയ ബിനോയ് മൃതദേഹം ഒളിപ്പിക്കാൻ ചെയ്‌തത് വൻ ശ്രമങ്ങളാണ്. മൃതദേഹം പ്‌ളാസ്‌റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിൽ കുഴിച്ചു മൂടിയത്. അന്വേഷണമുണ്ടായാൽ പോലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. വസ്‍ത്രം പൂർണമായും മാറ്റിയിട്ടുണ്ട്.
സിന്ധുവിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് പുറത്തെടുത്തു. മൃതദേഹം കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.
Read Also: ആറ് മാസത്തിനുള്ളിൽ പാർട്ടി അടിമുടി പൊളിച്ചെഴുതും; കെ സുധാകരൻ