സനലിനെ വെടിവെച്ചത് ആളുമാറി; പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

By News Desk, Malabar News
idukki moolamattom gun shot man died
കൊല്ലപ്പെട്ട സനൽ
Ajwa Travels

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവെപ്പിൽ പകച്ച് നാട്ടുകാർ. കൊല്ലപ്പെട്ട സനലിനെ പ്രതി ഫിലിപ്പ് മാർട്ടിൻ വെടിവെച്ചത് ആളുമറിയാണെന്ന് സനലിന്റെ സുഹൃത്തിന്റെ പിതാവ് പറയുന്നു. ‘സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി സനല്‍ തട്ടുകടയില്‍ പോയിട്ടില്ല.രാത്രി ഭക്ഷണം കഴിച്ചത് തന്റെ വീട്ടില്‍ നിന്നാണ്. സനൽ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നു’; സനലിന്റെ സുഹൃത്ത് വിഷ്‌ണുവിന്റെ പിതാവ് തങ്കച്ചൻ വ്യക്‌തമാക്കി.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഫിലിപ്പ് മാർട്ടിൻ വീട്ടിൽ പോയി തോക്കെടുത്ത് തിരികെ വരികയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രതി കാറിലിരുന്ന് തുരുതുരാ വെടിവെച്ചതായും സംഭവം നേരിൽ കണ്ടവർ പറയുന്നു. ഇയാളുടെ കയ്യിലുണ്ടായിരുന്നത് വ്യാജ തോക്കാണെന്നും കൊല്ലൻ നിർമിച്ച് നൽകിയതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. വെടിവെപ്പിൽ ബസ് കണ്ടക്‌ടർ കീരിത്തോട് സ്വദേശി സനൽ ബാബു (34) മരിച്ചിരുന്നു. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റ് രണ്ടുപേരെയും ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കസ്‌റ്റഡിയിൽ എടുത്ത പ്രതി ഫിലിപ്പിന്റെ അറസ്‌റ്റ്‌ പോലീസ് രേഖപ്പെടുത്തി.

Most Read: മൂത്രത്തിൽ കല്ല്; വരാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE