കൊച്ചി: അഭയ കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹരജി. പരോൾ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകൻ ജോമോന്‍ പുത്തന്‍പുരക്കലാണ് ഹരജി നൽകിയത്. പരോൾ അനുവദിച്ചത് സുപ്രീം കോടതി നിയോഗിച്ച ഹൈപവർ കമ്മിറ്റിയാണെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്ന് ഹരജിക്കാരന്‍ പറയുന്നു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം, ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. എന്നാൽ അഭയ കേസ് പ്രതികൾ ഈ മാനദണ്ഡത്തിൽ ഉൾപ്പെടുന്നില്ല. അതിനാൽ തന്നെ സിബിഐ കോടതി ശിക്ഷ വിധിച്ച് 5 മാസം തികയും മുന്‍പ് തന്നെ പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.
നീണ്ട 28 വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, മൂന്നാം പ്രതി സിസ്‌റ്റര്‍ സെഫിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ആം തീയതിയാണ് സിബിഐ പ്രത്യേക കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: തൃശൂർ മേയർക്ക് സല്യൂട്ടടിച്ച് പ്രതിപക്ഷത്തിന്റെ പരിഹാസം; തിരിച്ചും സല്യൂട്ട് നൽകി മേയർ