ന്യൂഡെല്‍ഹി: ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്‌ജലിയുടെ കൊറോണില്‍ കിറ്റും മറ്റ് മരുന്നുകളും നാലുമാസം കൊണ്ട് വിറ്റഴിച്ചത് 85 ലക്ഷം യൂണിറ്റ്. എന്നാല്‍ കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട മരുന്നുകൊണ്ട് രോഗം മാറ്റാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെ 241 കോടി രൂപക്ക് വില്‍പ്പന നടന്നു. ജൂണ്‍ 23നാണ് കോവിഡിനുള്ള മരുന്നെന്ന പേരില്‍ പതഞ്‌ജലി കൊറോണില്‍ പുറത്തിറക്കിയത്. കൃത്യമായ ശാസ്‌ത്രീയ അടിത്തറകള്‍ ഇല്ലാതെയാണ് മരുന്നുകള്‍ പുറത്തിറക്കിയത്.
എന്നാല്‍ കോവിഡിനുള്ള മരുന്നെന്ന പേരില്‍ കൊറോണില്‍ വില്‍ക്കരുതെന്നും ചുമ, പനി, പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ എന്നിവക്കുള്ള മരുന്നെന്ന പേരില്‍ വില്‍ക്കാമെന്നും ആയുഷ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഗുളികകളും എണ്ണകളും ഉള്‍പ്പെട്ട ഒരു കൊറോണില്‍ കിറ്റിന് 545 രൂപയാണ് വില. ജൂണ്‍ 23നും ഒക്‌ടോബര്‍ 18നും ഇടക്ക് 23.54ലക്ഷം രൂപക്കാണ് കൊറോണില്‍ വിറ്റഴിച്ചത്. നേരത്തേ കോവിഡിന് മരുന്നു കണ്ടുപിടിച്ചെന്ന പേരില്‍ പ്രചാരണം നടത്തിയതില്‍ പതഞ്‌ജലിക്ക് മദ്രാസ് ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.
Read also: തിരഞ്ഞെടുപ്പിന് ശേഷവും ജെഡിയുവുമായി സഖ്യമില്ല; തേജസ്വി യാദവ്