ജയ്‌പൂർ: വിവാദ യോഗ ഗുരു രാംദേവിന്റെ കമ്പനിയായ പതഞ്‌ജലി ഉൽപാദിപ്പിക്കുന്ന കടുക് എണ്ണയ്‌ക്ക് ഗുണനിലവാരമില്ലെന്ന് രാജസ്‌ഥാന്‍ സര്‍ക്കാര്‍. എണ്ണയുടെ അഞ്ച് സാമ്പിളുകളും പരിശോധനയില്‍ പരാജയപ്പെട്ടെന്നും, എണ്ണയ്‌ക്ക് ആവശ്യമായ ഗുണനിലവാരമില്ലെന്നും രാജസ്‌ഥാന്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
മെയ് 27ന് പ്രാദേശിക ഭരണ സംവിധാനങ്ങളുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടത്തിയതെന്നും മെഡിക്കല്‍ ഓഫിസര്‍ വ്യക്‌തമാക്കി. സിംഗാനിയ എണ്ണക്കമ്പനിയില്‍ നിന്നുള്ള കടുക് എണ്ണയാണ് പതഞ്‌ജലി ഉപയോഗിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പരിശോധനാ റിപ്പോര്‍ട്ടിനോട് പതഞ്‌ജലി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെപതഞ്‌ജലി സമ്മാനിച്ച കൊറോണില്‍ കിറ്റിന്റെ വിതരണം ഭൂട്ടാന് പിന്നാലെ നേപ്പാളും നിർത്തലാക്കി. കോവിഡ് അണുബാധയെ ചെറുക്കാന്‍ കൊറോണില്‍ കിറ്റ് സഹായിക്കുമെന്നായിരുന്നു പതഞ്‌ജലിയുടെ വാദം. എന്നാൽ, കൊറോണില്‍ കിറ്റിലുള്ള നേസല്‍ ഓയിലും ടാബ്‌ലെറ്റുകളും കോവിഡ് വൈറസിനെ പ്രതിരോധിക്കുന്ന മരുന്നുകള്‍ക്ക് തുല്യമല്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വ്യക്‌തമാക്കി.
Read Also: ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം; കളക്‌ടർക്ക് കത്ത് നൽകി കവരത്തി പഞ്ചായത്ത്