കൊച്ചി: ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കണമെന്ന പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ ഡിജിപിക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കി സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര.
പിസി ജോര്‍ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു രാഷ്‌ട്രമാക്കാന്‍ ആഹ്വാനം ചെയ്‌ത് നടത്തിയ അത്യന്തം അപകടകരമായ വിദ്വേഷ പ്രസംഗത്തിന് എതിരെയാണ് പരാതി നല്‍കുന്നത് എന്ന് ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ അവർ വ്യക്‌തമാക്കുന്നു. പിസി ജോര്‍ജ് എന്ന വര്‍ഗീയ വിഷത്തെ നിയമപരമായും രാഷ്‌ട്രീയമായും നേരിടാന്‍ തന്നെയാണ് തീരുമാനം എന്നും ശ്രീജ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് പിസി ജോർജ് വിവാദ പരാമർശം നടത്തിയത്. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിക്കണം എന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്.
” സുപ്രീം കോടതി ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞു. എന്നാൽ ഞാന്‍ പറയും സുപ്രീം കോടതി വിധി തെറ്റാണെന്ന്. എങ്ങോട്ട് പോകുന്നു എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. തെറ്റിധരിക്കരുത്, ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റമാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഒരു ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിക്കണം,”- പിസി ജോര്‍ജ് പറഞ്ഞു.
ഹിന്ദുരാഷ്‌ട്രമാക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. ആ പ്രശ്‌നം താന്‍ തന്നെ സഹിച്ചുകൊള്ളാം എന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഇന്ത്യയെ 2030ഓടെ ഒരു മുസ്‌ലിം രാജ്യമാക്കി മാറ്റണമെന്ന് ഉദ്ദേശിച്ച് കേരളത്തില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുക ആണെന്നും, പക്ഷേ പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടു കൂടി പുറത്തു നിന്നുള്ള വരുമാനം നിശ്‌ചലമായതോടെ ആ മേഖലയില്‍ താമസമുണ്ടായി എന്നെല്ലാമായിരുന്നു പിസി ജോർജിന്റെ പ്രസ്‌താവന.
Also Read: നാല് സംസ്‌ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ എത്തും; കേരളത്തിൽ നിർണായക ശക്‌തിയാകും; നഡ്ഡ