എറണാകുളം: വെണ്ണലയിലും തിരുവനന്തപുരത്തും വിദ്വേഷ പ്രസംഗം നടത്തിയ കേസുകളിൽ പിസി ജോർജ് അറസ്‌റ്റിൽ. വെണ്ണല കേസില്‍ നടപടികൾ പൂർത്തിയായാൽ പിസി ജോർജിനെ വിഴിഞ്ഞം പോലീസിന് കൈമാറും. ഇതിനായി വിഴിഞ്ഞം സിഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്.
വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യിലിനായി പിസി ജോർജ് മകൻ ഷോൺ ജോർജിനൊപ്പം പാലാരിവട്ടം സ്‌റ്റേഷനിൽ ഇന്ന് ഹാജരായിരുന്നു. നിയമം പാലിക്കുമെന്ന് മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയ ശേഷമാണ് പിസി ജോർജ് ചോദ്യം ചെയ്യലിനായി ഹാജരായത്.
വിദ്വേഷ പ്രസംഗക്കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി അംഗീകരിച്ചുകൊണ്ട് തിരുവനന്തപുരം ഫസ്‌റ്റ് ക്ളാസ് കോടതി പിസി ജോർജിന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിസി ജോർജ് ജാമ്യം ദുരുപയോഗം ചെയ്‌തുവെന്ന് കോടതി ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ അന്വേഷണത്തിന്റെ ഭാഗമായി അനിവാര്യമെങ്കിൽ പിസി ജോർജിനെ അറസ്‌റ്റ് ചെയ്യാമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
Read also: സംസ്‌ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷൻ യജ്‌ഞം ആരംഭിച്ചു; ആരോഗ്യമന്ത്രി