ശ്രീനഗര്‍: മുന്‍ ജമ്മുകശ്‌മീർ മന്ത്രിയും പിഡിപി നേതാവുമായ നയിം അക്‌തറിനെ ജയില്‍ സെല്ലിനുള്ളില്‍ അബോധാവസ്‌ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ് കുടുംബം. ജയിലില്‍ അദ്ദേഹത്തിന് ക്രൂരമായ പീഡനം നേരിടേണ്ടി വരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ബുധനാഴ്‌ച അര്‍ദ്ധരാത്രിയോടെ സെല്ലിനുള്ളില്‍ ബോധമറ്റ നിലയില്‍ അക്‌തറിനെ കണ്ടെത്തിയിട്ടും ബന്ധുക്കളെ അറിയിക്കാനോ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാനോ അധികൃതര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. അദ്ദേഹമൊരു കുറ്റവാളിയല്ലെന്നും രാഷ്‌ട്രീയനേതാവ് ആണെന്നും ബന്ധുക്കള്‍ പറഞ്ഞു.
അക്‌തര്‍ ഇപ്പോള്‍ ചികിൽസയിലാണെന്നും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു. കശ്‌മീർ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയുടെ അടുത്ത അനുയായികളില്‍ ഒരാളാണ് നയിം അക്‌തര്‍. കശ്‌മീർ ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2020 ഡിസംബറില്‍ അദ്ദേഹത്തെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
Read also: കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു; ഇന്ന് വീണ്ടും ചർച്ച