ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങൾക്ക് എതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 14ന് സിംഘു അതിര്‍ത്തിയില്‍ കര്‍ഷക നേതാക്കള്‍ നിരാഹാരമിരിക്കും. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാതെ ചര്‍ച്ചക്ക് തയ്യാറല്ലെന്നും കര്‍ഷക സമരനേതാക്കള്‍ പറഞ്ഞു.
മൂന്ന് നിയമങ്ങളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും നിയമങ്ങളിലെ ഭേദഗതി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സംയുക്‌ത കിസാന്‍ സമിതി നേതാവ് കമല്‍ പ്രീത് സിങ് പന്നു പറഞ്ഞു.
ഞായറാഴ്‌ച ട്രാക്‌ടർ ജാഥ നടത്തുമെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരും സമരത്തിന്റെ ഭാഗമാവും. കേന്ദ്രം പുറത്തിറക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ 17 ദിവസമായി ഡെല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരത്തിലാണ്.
Read also: പ്രക്ഷോഭം ശക്‌തം; ടോൾ ബൂത്തുകൾ പിടിച്ചെടുത്ത് കർഷകർ