ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോൺ ചോർത്തൽ വിവാദം രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. വിഷയത്തിൽ സുപ്രീം കോടതി ജഡ്‌ജി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ഫോണ്‍ ചോര്‍ത്തല്‍ വിവാദം ജനാധിപത്യത്തെ ബാധിക്കുന്നതാണ്. പെഗാസസ് വാങ്ങിയെന്ന ആരോപണം സർക്കാര്‍ നിഷേധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതിൽ സുപ്രീം കോടതി ജഡ്‌ജി ജുഡീഷ്യൽ അന്വേഷണം നടത്തുകയാണ് വേണ്ടത്,”- തരൂർ പറഞ്ഞു.
അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദത്തിൽ പാർലമെന്ററി ഐടി സമിതി ഇടപെട്ടു. ആഭ്യന്തര-ഐടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്‌ഥരെ ശശി തരൂര്‍ എംപി അധ്യക്ഷനായ പാർലമെന്ററി ഐടി സമിതി വിളിച്ചുവരുത്തും. അടുത്ത വെള്ളിയാഴ്‌ച സമിതി ഉദ്യോഗസ്‌ഥരുടെ മൊഴിയെടുക്കും.
ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയാണ് ഐടി സമിതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. തങ്ങളുടെ സേവനം സര്‍ക്കാരുകള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മാത്രമേ നല്‍കൂവെന്ന് എന്‍എസ്ഒ വ്യക്‌തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയമോ ഐടി മന്ത്രാലയമോ അറിയാതെ ഇന്ത്യക്ക് ഇവരുടെ സേവനം ആവശ്യപ്പെടാനാകില്ല. ഈ സാഹചര്യത്തിലാണ് രണ്ട് മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
Most Read: കര്‍ഷകരുടെ പാര്‍ലമെന്റ് മാർച്ച് ഇന്നുമുതൽ; തലസ്‌ഥാനത്ത് കനത്ത സുരക്ഷ