ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട പ്രസ്‌താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ. ദേശീയ സുരക്ഷ കൗൺസിൽ ഫണ്ട് ഉപയോഗിച്ചാണ് സർക്കാർ പെഗാസസ് വാങ്ങിയത്. 2017-18 കാലത്താണ് ചാര സോഫ്‌റ്റ്‌വെയർ വാങ്ങിയത്. എന്‍എസ്‍സി ബജറ്റ് വിഹിതം പത്തിരട്ടിയോളം വർധിപ്പിച്ചാണ് പണം കണ്ടെത്തിയതെന്നും പ്രശാന്ത് ഭൂഷൺ ആരോപിച്ചു.
As the noose tightens on the Modi govt & it becomes clear that they were spending 100s of crores of taxpayers money to spy on judges ECs, opp leaders, journos & activists, through a foreign company, the Modi government doesn’t know where to hide. This is nothing short of treason! https://t.co/C3WkNqMmHN
— Prashant Bhushan (@pbhushan1) July 24, 2021
മന്ത്രിമാര്‍, പ്രതിപക്ഷ പാർട്ടി നേതാക്കൾ , സുപ്രീം കോടതി ജഡ്‌ജി, മുന്‍ സിബിഐ ഡയറക്‌ടർ എന്നിവരടക്കം രാജ്യത്തെ 128 പേരുടെ ഫോണുകള്‍ ചോര്‍ന്ന വിവരമാണ് ദ വയറടക്കമുള്ള മാദ്ധ്യമങ്ങള്‍ ഇതിനോടകം പുറത്ത് വിട്ടത്. രാജ്യത്ത് മുന്നൂറ് പേര്‍ ഫോണ്‍ ചോര്‍ത്തലിന് ഇരയായെന്നാണ് കണ്ടെത്തല്‍. പട്ടികയില്‍ പേരുള്ള പലരും അന്വേഷണ റിപ്പോര്‍ട് പുറത്ത് വരുന്നതിന് മുൻപ് തന്നെ ഫോണ്‍ പരിശോധനക്കായി കൈമാറിയിരുന്നു.
Read Also: ജീവനക്കാരുടെ മൊബൈൽ ഉപയോഗം; ഉത്തരവുമായി മഹാരാഷ്‌ട്ര സർക്കാർ