‘ആളുകൾ മരിക്കണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നുന്നു’; കേന്ദ്രത്തിന് എതിരെ ഡെൽഹി ഹൈക്കോടതി

By Staff Reporter, Malabar News
Delhi high court -air-india
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെല്‍ഹി ഹൈക്കോടതി. കോവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ നല്‍കുന്നതിനുള്ള പ്രോട്ടോക്കോളില്‍ കേന്ദ്രം മാറ്റം വരുത്തിയതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തീര്‍ത്തും തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു.

‘ഇത് തെറ്റാണ്. ഇപ്പോള്‍ ഓക്‌സിജന്‍ ഇല്ലാത്ത ആളുകള്‍ക്ക് റെംഡിസിവിറും ലഭിക്കില്ല. ആളുകള്‍ മരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇത് കാണുമ്പോള്‍ തോന്നുന്നത്,” ജസ്‌റ്റിസ് പ്രതിഭ എം സിംഗ് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു.

ഓക്‌സിജന്‍ സപ്പോര്‍ട്ടില്‍ ഉള്ളവര്‍ക്ക് മാത്രം റെംഡിസിവിര്‍ നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ പ്രോട്ടോക്കോള്‍. ഇതു തെറ്റാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ കെടുകാര്യസ്‌ഥതയാണ് ഇതെന്നും കോടതി പറഞ്ഞു.

കോവിഡ് ബാധിതന്‍ ആയിട്ടും റെംഡിസിവിര്‍ കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. ആറ് ഡോസിന് പകരം മൂന്നു ഡോസ് റെംഡിസിവിറാണ് അദ്ദേഹത്തിന് കിട്ടിയത്. ഇതിന് കാരണം പ്രോട്ടോക്കോള്‍ മാറ്റമാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. കോടതി ഇടപെട്ടതിന് പിന്നാലെ അഭിഭാഷകന് റെംഡിസിവിര്‍ അനുവദിച്ചു.

Read Also: ഒരുനാള്‍ നാം വെളിച്ചത്തിലേക്ക് വരും; പ്രത്യാശ പങ്കുവച്ച് പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE