റിയാദ്: സൗദി അറേബ്യയിൽ നമസ്‌കാരം അടക്കമുള്ള പ്രാർഥനാ സമയങ്ങളിൽ കടകളും മുഴുവൻ വാണിജ്യ സ്‌ഥാപനങ്ങളും തുറക്കാൻ അനുമതി. കോവിഡ് പശ്‌ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനാണ് നടപടി. സാധാരണ ഗതിയിൽ നമസ്‌കാര സമയത്ത് കട അടച്ച ശേഷം വീണ്ടും തുറക്കുമ്പോൾ ആൾക്കൂട്ടം ഉണ്ടാകുന്നു. എല്ലാ സമയത്തും തുറന്നിരുന്നാൽ ഇത് ഒഴിവാക്കാനാവും.
ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സ് ആണ് അനുമതി നൽകിയത്. മതകാര്യ വകുപ്പിന്റെ നിയന്ത്രണത്തിൽ പതിറ്റാണ്ടുകളായി സൗദി അറേബ്യയിൽ നമസ്‌കാര സമയങ്ങളിൽ മുഴുവൻ വാണിജ്യ സ്‌ഥാപനങ്ങളും അടച്ചിടുക പൊതു നിയമമാണ്. അതിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.
Also Read: രാജ്യത്തെ കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്ന്; പ്രധാനമന്ത്രി