കൊച്ചി: അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് എതിരെ ഹൈക്കോടതിയില്‍ ഹരജി. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചികിൽസാ നീതി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഹരജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.
ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്‌ഞ നിയമ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ പറയുന്നു. കോവിഡ് പ്രോട്ടകോൾ ലംഘിച്ചുള്ള സത്യപ്രതിജ്‌ഞക്ക് എതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡണ്ട് ജോർജ്ജ് സെബാസ്‌റ്റ്യൻ എന്നിവര്‍ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് പരാതി നൽകി.
ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള തിരുവനന്തപുരത്ത് 500ലേറ പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്‌ഞ നിയമ ലംഘനമാണെന്ന് പരാതിക്കാർ പറയുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സത്യപ്രതിജ്‌ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശം നൽകണമെന്നും 50ൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കരുതെന്നും പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: സത്യപ്രതിജ്‌ഞാ ചടങ്ങ്; ആ അഞ്ഞൂറിൽ ഞങ്ങളില്ലെന്ന് ഷാഫി പറമ്പിൽ